2021, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ദൂരം

കാലം അങ്ങനെയാണ്
കൗതുകങ്ങളുടെ ഒരു തുണ്ട്
എല്ലാക്കാലത്തേക്കും അത് കാത്തുവച്ചിരിക്കും

പഴയനിയമത്തിൽ
അബ്രാഹത്തിലൂടെയും
യാക്കോബിലൂടെയും
മോശയിലൂടെയും
പുതിയ നിയമത്തിൽ
മറിയത്തിലൂടെയും
രക്തസ്രാവക്കാരിയിലൂടെയും
ഇതാവർത്തിക്കപ്പെടുന്നു

ഇടർച്ചയുടെ കാലത്തിൽ
അവനെ തൊട്ട് സൗഖ്യപ്പെടാൻ
നമുക്ക് കരുത്തു പോരാ
അവന്റെ കാലത്തിൽ ഹൃദയം കഠിനമാക്കിയ
ഫരിസേയന്മാരാകുന്നു നമ്മൾ
ജിഹാദീയ ചിന്തകൾക്കെതിരേ
നമുക്ക് നാവുപൊങ്ങുന്നില്ല
പീഡനങ്ങളുടെ മൂകസാക്ഷികളാകുന്നു
താലിബാനിൽ നിന്ന് നമുക്ക്
വിശുദ്ധ പ്രവാചകരുണ്ടാകുന്നു
സമുദായബോധങ്ങളിൽ നിന്ന്
നമ്മൾ ഇറങ്ങി നടക്കുന്നു
ഈ ഇടർച്ചകളിൽ നിന്ന് അവന്റെ സൗഖ്യത്തിൽ
തൊട്ട് സ്നാനപ്പെടാൻ
നമുക്ക് തോമയുടെയത്ര കരുത്തുപോരാ

സ്ത്രീയുടെ കൗതുകം നിറഞ്ഞ
ആ ആഗ്രഹത്തിൽ
അവളുടെ സൗഖ്യത്തിന്റെ
സുവിശേഷമുണ്ടായിരുന്നു

അവരുടെ കൗതുകങ്ങളുടെ തിരുശേഷി -
പ്പാണിവരുടെ ജീവിതങ്ങളെന്ന്
ഏതുറക്കത്തിലാണ്
ഏതിടർച്ചയിലാണ്
ഏതനുസരണത്തിലാണ്
നമുക്ക് പിടുത്തം കിട്ടുക


(ഉത്സവ് 2021 അതിരൂപത  കലോത്സവം
കവിതാരചന :
ക്രിസ്തു നാഥന്റെ വസ്ത്ര സ്പർശനത്താൽ സൗഖ്യം പ്രാപിച്ച സ്ത്രീ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...