2021, നവംബർ 11, വ്യാഴാഴ്‌ച

ചിന്താനേരങ്ങൾ

ഒരു പതിവു വൈകുന്നേരവും കടന്നു പോകുകയാണ്.
കൃത്യമായി ആവർത്തിക്കുന്ന ദിനചര്യകൾക്കിടയിൽ പെട്ടുപോയൊരു വൈകുന്നേരം.
കാപ്പിനേരത്തിനു ശേഷം പുറത്തിറങ്ങുമ്പോൾ 
സന്ധ്യ വരികയാണ് - ഇനി അവളുടെ നേരമാണ്.
നാലുപാടും കാഴ്ചകളുണ്ട്; വൈകുന്നേര സവാരിക്കും കാഴ്ചകൾക്കുമായി വെറുതേ നടക്കുന്ന വിനോദ സഞ്ചാരികൾ, തൊട്ടടുത്ത മരങ്ങളിൽ നിന്ന് കിളികളാരവം, വീടിനുപുറത്ത് ആറ്റുതീരത്തിരുന്ന് കാറ്റിനു നേരം കൊടുക്കുന്നവർ,
വീടണയാനുള്ള തിടുക്കപ്പെട്ട നടത്തങ്ങൾ, കുഞ്ഞുങ്ങളുടെ കളിനേരങ്ങൾ, ദൂരെനിന്നും ബാങ്കുവിളിക്കുന്ന മോസ്കുകൾ, ക്ഷേത്രങ്ങളിൽ നിന്നും ചെറിയ സ്വരത്തിൽ പാടിത്തുടങ്ങുന്ന കോളാമ്പികൾ, ദേവാലയങ്ങളിൽ നിന്നും പ്രാർത്ഥനാനേരങ്ങളെ ഓർമ്മിപ്പിച്ച് മണിമുഴക്കങ്ങൾ........

രാത്രിമഴയിൽ കുതിർന്ന് ആകെ തണുത്തു നിൽക്കുന്ന വൈകുന്നേരങ്ങൾ...
നമുക്കുള്ളതെന്ന് തോന്നിപ്പിച്ച് തോന്നലിനേക്കാൾ വേഗത്തിലവസാനിക്കുന്ന ആഗ്രഹങ്ങളും പ്രതീക്ഷകളും...
വിരസമായ ഓൺലൈൻ ജീവിതവും ശീലമാകുന്ന ഉച്ചമയക്കങ്ങളും...

എങ്ങും തൊടാതെ കടന്നുപോകുന്നൊരു വ്യാഴാഴ്ച വൈകുന്നേരചിന്തകളിൽ നിന്ന്
നേരമെണ്ണിക്കഴിയുന്നവർക്കായി പുതുവർഷത്തിന് ഇനി 
50 നാൾ......

2021, നവംബർ 4, വ്യാഴാഴ്‌ച

വിലകുറയുമ്പോൾ....


നമ്മളിപ്പൊഴും ജോജുവിന് പിറകേ തന്നെ.
മാധ്യമങ്ങളും സർക്കാരും ജനങ്ങൾക്കൊപ്പമല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചിട്ടും നമുക്ക് മാത്രമത് പിടി കിട്ടുന്നില്ല. സാധനങ്ങൾക്ക് പൊള്ളുന്ന വിലയായിട്ടും മുഖ്യധാരാ മാധ്യമങ്ങളോ സർക്കാരോ ഇതൊന്നും കണ്ട ഭാവമില്ല.

ഒരുവശത്തുകൂടി ജനങ്ങളെ പിഴിഞ്ഞ് മറുവശത്തുകൂടി ആ പിഴിഞ്ഞ് കിട്ടിയത് പൊതുജനത്തിന്റെ വായിൽ ഇറ്റിച്ചു കൊടുത്ത് അവരുടെ പള്ള വീർപ്പിക്കുകയാണ് സർക്കാര്.

ശൗചാലയത്തിനെന്നും പറഞ്ഞ് ഒരാൾ പിഴിച്ചിൽ തുടങ്ങിയിട്ട് വർഷങ്ങളായി. അങ്ങനെയൊന്ന് പണികഴിപ്പിച്ചിട്ടില്ലാത്തതിന്റെ യാതൊരു ഉളുപ്പുമില്ലാതെ പാചകവാതക സബ്സിഡിയ്ക്കായി യാചിക്കുന്നുണ്ടായിരുന്നു.

ഇവിടെ അതിനേക്കാൾ കേമമാണ് കാര്യങ്ങൾ. ഒരുവശത്തുകൂടി പിഴിഞ്ഞ് മറുവശത്ത് സഞ്ചിയിലാക്കിക്കൊടുക്കുന്നു.
ഇപ്പൊ മനുഷ്യന്മാര് പെട്രോളടിക്കാൻ വേണ്ടിയാണ് പണിയെടുക്കുന്നതെന്ന് തോന്നുന്നു. 
സാധനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വില കൂടിത്തുടങ്ങിയിട്ട് നാളുകുറച്ചായി. പറഞ്ഞും പ്രതികരിച്ചും മടുത്തപ്പൊ പിന്നെ ആരും മിണ്ടാതായി. ആകെ നനഞ്ഞാൽ പിന്നെ കുളിരില്ലെന്ന് പറയുന്നത് പോലെ. ഇപ്പൊ എത്ര വില കൂടിയാലും ആരും ഒന്നും പറയില്ല. ആരോട് പറയാനാണ്. ജനദ്രോഹപരമായല്ല നാട്ടിൽ വികസനമുണ്ടാവേണ്ടത്. ജനങ്ങളുടെമേൽ അമിതഭാരം വരുത്തിയല്ല ജനക്ഷേമം ഉറപ്പു വരുത്തേണ്ടത്.

മനുഷ്യന്മാര് കിറ്റും കൊണ്ട് മാത്രമല്ല ജീവിക്കുന്നത് സർക്കാരേ....

NB: ഇപ്പോ കുറഞ്ഞത് എന്തിനെന്നും എങ്ങനെയെന്നും അരിയാഹാരം കഴിക്കുന്നവർക്ക് പിടികിട്ടി എന്നാണ് എന്റെ ഒരിത്.......

അല്ലെങ്കിലും പുരകത്തുമ്പോൾ വാഴ വെട്ടുന്നവരോട് ഇനിയെന്തു പറയാനാണ്...

സമരം ചെയ്യുമ്പോൾ


ഈ മനുഷ്യന്മാരുടെ ഓരോ കാര്യങ്ങളേ....

ഇന്ധന വില വർദ്ധനയ്ക്കെതിരെ പ്രതിഷേധിക്കുകയാണ് പ്രവർത്തകർ. അവരെ കവർ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ.

ഇതുവരെ വളരെ ശരിയാണ്.

ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രതിഷേധം മണിക്കൂറുകൾ നീണ്ടു. 
പൊതുജനങ്ങൾക്കിട്ടു പണികൊടുത്ത് പൊതുജനങ്ങൾക്കു വേണ്ടിയുള്ള ഈ പരിപാടിയെ ജനങ്ങൾ തന്നെ എതിർക്കുന്നു. 
യാത്രക്കാരനെന്ന നിലയിൽ, കാത്തു നിന്നു മടുത്ത നടൻ ജോജു വണ്ടിയിൽ നിന്നിറങ്ങി സമരക്കാരോട് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ആവശ്യപ്പെടുന്നു. ഉടനെ മാധ്യമങ്ങൾ  ജോജുവിനെ കവറുചെയ്യുന്നു.
ജോജു വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് സമരം.

നമ്മള് പൊളിയാണ്. 
നമ്മളെന്തിനാണ് സമരം ചെയ്യുന്നതെന്ന് നമുക്കുതന്നെ അറിയില്ല.

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...