2022, ജൂൺ 19, ഞായറാഴ്‌ച

വായനയ്ക്ക് രോമാഞ്ചമുണ്ടാകുമ്പോൾ


ഇതിപ്പോ എല്ലാ വർഷവും വായനദിനമുള്ളതു കൊണ്ട് വായന മരിക്കുന്നില്ല. പക്ഷേ, എല്ലാ വർഷത്തേക്കുമായി അതിങ്ങനെ പുനർജനിക്കുന്നുണ്ട്.
രണ്ടു വാക്ക് കൂട്ടിയെഴുതാൻ അറിയാത്തവരും ആ എഴുതിയത് കൂട്ടിവായിക്കാൻ അറിവില്ലാത്തവരും എസ് എസ് എൽ സി പാസായൊരു വായനദിനത്തിലാണ് നാം.
അതാണ് ഞാൻ പറഞ്ഞത് വായന മരിച്ചിട്ടില്ലെന്ന്.

മജീദിനെയും സുഹ്റയേയും പരിചയമില്ലാത്തവരും
ഭീമനെപ്പറ്റി കേട്ടിട്ടില്ലാത്തവരും
ഒ വി വിജയനെയും എം ടി യേയും അറിയാത്തവരും
+2 ക്ലാസിലെ "പഠിപ്പി"കളായ കുട്ടികളിലുമുണ്ടെന്നത് ഈ വായനദിനത്തിന്റെ മാറ്റുകൂട്ടുന്നു.

ആയുസിൽ വായിച്ചൊരു പുസ്തകത്തിന്റെ പേരോർമ്മയില്ലാത്തവരോടാണ് വായനദിനം എന്തോ വലിയ തേങ്ങയാണെന്നും പറഞ്ഞ് കൊടിയും പിടിച്ച് ഞാനിറങ്ങുന്നത്.

വായന ഒഴുകുന്ന പുഴ പോലെയാണ്. അതു നമ്മെയിങ്ങനെ പരിവർത്തനപ്പെടുത്തിക്കൊണ്ടേയിരിക്കും. ഒരു പുഴയിൽ നമുക്ക് വീണ്ടും കുളിച്ചു കയറാനാവാത്തതു പോലെ.

"വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചുവളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും"
കുഞ്ഞുണ്ണി മാഷിന്റേതാണ്.
അപ്പൊ അതാണ് നാമിങ്ങനെ വളഞ്ഞിരിക്കുന്നത്.
ഇതൊരു ക്ഷണമാണ്. വായനയിലൂടെ സ്വയമൊന്ന് വളർന്നു വിളയാൻ.

സ്വന്തമായി എന്തെങ്കിലുമൊന്ന് വായിച്ചിട്ട് മാസങ്ങളായ, വായനദിനത്തിലെ പ്രത്യേക രോമാഞ്ചപ്പെടലിനുശേഷം കുറിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...