2021, നവംബർ 4, വ്യാഴാഴ്‌ച

വിലകുറയുമ്പോൾ....


നമ്മളിപ്പൊഴും ജോജുവിന് പിറകേ തന്നെ.
മാധ്യമങ്ങളും സർക്കാരും ജനങ്ങൾക്കൊപ്പമല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചിട്ടും നമുക്ക് മാത്രമത് പിടി കിട്ടുന്നില്ല. സാധനങ്ങൾക്ക് പൊള്ളുന്ന വിലയായിട്ടും മുഖ്യധാരാ മാധ്യമങ്ങളോ സർക്കാരോ ഇതൊന്നും കണ്ട ഭാവമില്ല.

ഒരുവശത്തുകൂടി ജനങ്ങളെ പിഴിഞ്ഞ് മറുവശത്തുകൂടി ആ പിഴിഞ്ഞ് കിട്ടിയത് പൊതുജനത്തിന്റെ വായിൽ ഇറ്റിച്ചു കൊടുത്ത് അവരുടെ പള്ള വീർപ്പിക്കുകയാണ് സർക്കാര്.

ശൗചാലയത്തിനെന്നും പറഞ്ഞ് ഒരാൾ പിഴിച്ചിൽ തുടങ്ങിയിട്ട് വർഷങ്ങളായി. അങ്ങനെയൊന്ന് പണികഴിപ്പിച്ചിട്ടില്ലാത്തതിന്റെ യാതൊരു ഉളുപ്പുമില്ലാതെ പാചകവാതക സബ്സിഡിയ്ക്കായി യാചിക്കുന്നുണ്ടായിരുന്നു.

ഇവിടെ അതിനേക്കാൾ കേമമാണ് കാര്യങ്ങൾ. ഒരുവശത്തുകൂടി പിഴിഞ്ഞ് മറുവശത്ത് സഞ്ചിയിലാക്കിക്കൊടുക്കുന്നു.
ഇപ്പൊ മനുഷ്യന്മാര് പെട്രോളടിക്കാൻ വേണ്ടിയാണ് പണിയെടുക്കുന്നതെന്ന് തോന്നുന്നു. 
സാധനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വില കൂടിത്തുടങ്ങിയിട്ട് നാളുകുറച്ചായി. പറഞ്ഞും പ്രതികരിച്ചും മടുത്തപ്പൊ പിന്നെ ആരും മിണ്ടാതായി. ആകെ നനഞ്ഞാൽ പിന്നെ കുളിരില്ലെന്ന് പറയുന്നത് പോലെ. ഇപ്പൊ എത്ര വില കൂടിയാലും ആരും ഒന്നും പറയില്ല. ആരോട് പറയാനാണ്. ജനദ്രോഹപരമായല്ല നാട്ടിൽ വികസനമുണ്ടാവേണ്ടത്. ജനങ്ങളുടെമേൽ അമിതഭാരം വരുത്തിയല്ല ജനക്ഷേമം ഉറപ്പു വരുത്തേണ്ടത്.

മനുഷ്യന്മാര് കിറ്റും കൊണ്ട് മാത്രമല്ല ജീവിക്കുന്നത് സർക്കാരേ....

NB: ഇപ്പോ കുറഞ്ഞത് എന്തിനെന്നും എങ്ങനെയെന്നും അരിയാഹാരം കഴിക്കുന്നവർക്ക് പിടികിട്ടി എന്നാണ് എന്റെ ഒരിത്.......

അല്ലെങ്കിലും പുരകത്തുമ്പോൾ വാഴ വെട്ടുന്നവരോട് ഇനിയെന്തു പറയാനാണ്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...