ഇമ്മിണി ബല്യ ഒന്നിൻ്റെ 'ഭൂമിയിലെ അവകാശികൾ'ക്ക് 'വിശപ്പു'ണ്ടെന്നും 'ജന്മദിന'ത്തിൽ 'സ്ഥലത്തെ പ്രധാന ദിവ്യൻ' 'ശബ്ദ'മുണ്ടാക്കി 'പാവപ്പെട്ടവരുടെ വേശ്യ'യോടൊപ്പം 'വിഢികളുടെ സ്വർഗ'ത്തിൽ 'സ്വാതന്ത്ര്യസമര കഥകൾ' പറഞ്ഞിരിക്കുമ്പോൾ, 'മരണത്തിൻ്റെ നിഴലിൽ' കഴിഞ്ഞ നാളുകളിൽ 'മുച്ചീട്ടുകളിക്കാരൻ്റെ മകൾ' തന്ന 'പ്രേമലേഖന'ത്തിൻ്റെ 'ഓർമ്മക്കുറിപ്പി'ൽ ആ 'അനുരാഗത്തിൻ്റെ ദിനങ്ങൾ' ഓർത്തുകൊണ്ട് 'ചിരിക്കുന്ന മരപ്പാവ' പോലെ കഴിഞ്ഞതും 'ജീവിതനിഴൽപ്പാടുകൾ'ക്കിടയിൽ 'പാത്തുമ്മയുടെ ആടി'ൻ്റെ പാൽ കുടിച്ച 'മാന്ത്രികപ്പൂച്ച'യെ 'തരാസ്പെഷ്യൽ' ഫ്രൈ ആക്കിയതും
'ൻറ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന'പ്പൊ 'ആനപ്പൂട' പറിച്ചതും 'ശിങ്കിടിമുങ്കൻ്റെ' 'വിശ്വവിഖ്യാതമായ മൂക്ക്' കണ്ട വായനക്കാരനു ലഭിച്ച 'അനർഘനിമിഷ'ങ്ങൾ ഓർത്താൽ 'ജീവിതം ഒരനുഗ്രഹ'മായി തോന്നിയത് ഉള്ളിലൊരു 'ധർമ്മരാജ്യം' ഉള്ളതുകൊണ്ടാണെന്ന് 'ഭാർഗവീനിലയ'ത്തിലിരുന്ന് വായനക്കാർക്കു വേണ്ടി ക്യാമറാമാനില്ലാത്തതു കൊണ്ട്
#ബേപ്പൂർ സുൽത്താൻ
ഇമ്മിണി ബല്യ ഒന്നിൻ്റെ ഓർമ്മകൾക്ക്
ഇന്നേക്ക് 26 വയസ്....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ