മിഥുനമാസത്തിലെ മൂലം നാൾ. കേരളത്തിൻ്റെ ജലമാമാങ്കത്തിന് കൊടിയേറുന്ന ദിവസം. എന്നാൽ ആർപ്പുവിളികളും ഓളങ്ങളെ കീറിമുറിച്ചുള്ള കുതിച്ചുപായലുമില്ലാതെ
Major Missing' ൻ്റെ ഓർമ്മകളിലേക്ക് ചുവടുചേർത്ത് ജലരാജാക്കന്മാരും. വെള്ളത്തിലെ വേഗവീരന്മാരെക്കുറിച്ചുള്ള ചർച്ചകൾ കേൾക്കാനില്ല. മെയ്ക്കരുത്തുകാട്ടാൻ ക്ലബുകളില്ല. കരക്കാരുടെ കരുത്തു കാണാനിരുന്ന പമ്പ ആളൊഴിഞ്ഞ ഉത്സവപറമ്പുപോലെ.
തൃശൂർ -പൂരം
എറണാകുളം- ബിനാലെ
ആലപ്പുഴ- വള്ളംകളി
പത്തനംതിട്ട - ആറൻമുള വള്ളസദ്യ
തിരുവനന്തപുരം -അന്താരാഷ്ട്രചലച്ചിത്രമേള
പാലക്കാട് - നെന്മാറ വേല
ഓരോ ദേശത്തിനെയും വേർതിരിക്കുന്ന സാംസ്കാരിക ഘടകമാണിത്. പക്ഷേ, വള്ളംകളി കേവലം ഒരു ജില്ലയുടെ മാത്രം ആഘോഷമല്ല. കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകൾകൂടി ഈ ജലക്കരുത്ത് അറിയുന്നുണ്ട്.
ഇത് കുറേ ദേശക്കാരുടെ, ക്ലബുകളുടെ ഉത്സവമാണ്.
എവിടെ നിന്നും ആർപ്പുവിളി ഉയരുന്നില്ല. ഇരുകരകളിലും നിറഞ്ഞുകവിഞ്ഞ കാണികളോ
ഹരം പിടിപ്പിക്കുന്ന കമൻ്ററികളോ ഇല്ല.
പകരം കോവിഡ് 19 നെ ഫോട്ടോ ഫിനിഷിൽ തോല്പ്പിക്കാനല്ല, വളളപ്പാടു ദൂരം പിന്നിലാക്കാൻ അര മുറുക്കി തുഴയെറിയുകയാണ് നമ്മൾ.
താളം മാറരുത്. വേഗം കുറയരുത്. കണ്ണു തെറ്റരുത്. ലക്ഷ്യം മറക്കരുത്.
പുന്നമടയിലും പുളിങ്കുന്നിലും പായിപ്പാടും കണ്ടശ്ശാംകടവിലും കരുവാറ്റയിലും കൊല്ലത്തും താഴത്തങ്ങാടിയിലും നമ്മൾ വീണ്ടുമൊന്നിക്കും. അതിനു മനസൊരുക്കുകയാണ് നമ്മൾ - ശരീരവും.
അങ്ങനെ,താളം പിടിച്ച് തുഴയെറിയാൻ മെയ് വഴക്കുന്നതിനിടെ പാടി കേൾക്കുന്ന വഞ്ചിപ്പാട്ടിങ്ങനെയാവും...
"പറഞ്ഞതങ്ങനെ തന്നെ കൊറോണയല്ലൊ പത്നി
കുറഞ്ഞൊന്നുറങ്ങട്ടെ ഞാനുലകീരേഴും... "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ